തൃശൂർ: പ്രിയ നടി കെപിഎസി ലളിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. വൈകീട്ട് ആറ് മണിയോടെ തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍. മകന് സിദ്ധാര്‍ത്ഥ് ഭരതന് ചിതയ്ക്ക് തീ പകര്‍ന്നു. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്കാരം.
വന്‍ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. മണിയന്‍പിള്ള രാജു, അലന്‍സിയര്‍, ടിനി ടോം, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന് ജയരാജ് തുടങ്ങി സിനിമയിലെ നിരവധി സഹപ്രവര്‍ത്തകരും നാടകത്തിലെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ ആയിരിക്കേയായിരുന്നു മരണം. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. ഒരിക്കലും മരിക്കാത്ത കഥാപാത്രങ്ങളാണ് കേരളത്തിന് സമ്മാനിച്ചത്.
പത്താം വയസ്സിൽ തുടങ്ങിയ അങിനയ ജീവിതത്തിന് തിരശ്ശീല വീണിരിക്കുകയാണ്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയിരി ക്കുന്നത്. എങ്കക്കാട് ദേശത്തെ ‘ഓര്മ’ എന്ന വീടിനോടു ചേർന്നാണു ചിതയൊരുക്കിയത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയ ത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30ഓടെയാണ് ലളിതയുടെ മൃതദേഹം കൊച്ചിയില്‍നിന്ന് വടക്കാഞ്ചേരിയിലേക്കു കൊണ്ടുവന്നത്.