കൊല്ലം പള്ളിമുക്കിൽ ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൊട്ടിയം സ്വദേശിയായ സിദ്ദിഖിനാണ് മര്‍ദ്ദനമേറ്റത്.
കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരനായ പള്ളിമുക്കിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ് ക്രൂരമർദ്ദനമേറ്റത് . ബഹുമാനിച്ചില്ല എന്നു പറഞ്ഞായിരുന്നു കൊട്ടിയം സ്വദേശിയായ സിദ്ധിഖിനെ ബൈക്ക് യാത്രികൻ മർദ്ദിച്ചത്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
കൈകള്‍ക്കും കാലിനും സ്വാധീനമില്ലാത്തയാളാണ് സിദ്ധിക്ക് . പെട്രോള്‍ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദനം. തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും ഏഴുതവണ സിദ്ദിഖിന്റെ കരണത്തടിക്കുകയായിരുന്നു
വെള്ളിയാഴ്ച്ച രാത്രി 7.30 നായിരുന്നു സംഭവം. ക്രൂര മർദ്ദനമേറ്റിട്ടും പരാതി നൽകാൻ സിദ്ദിഖ് പോലീസ് സ്റ്റേഷനിൽ എത്തിയില്ല. കാരണം ഒരു ദിവസത്തെ ജോലി നഷ്ടമായാൽ അയാളുടെ വീട് പട്ടിണിയാകും. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശത്തെ യുവാക്കൾ സംഘടിച്ചു. ഇതിനു പിന്നാലെയാണ് സിദ്ദിഖുമായി എത്തി സ്റ്റേഷനില്‍ പരാതി നല്‍കിയത് ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വിവരം ലഭിച്ചെന്നും ഉടൻപിടിയിലാകുമെന്നും പോലീസ് പറഞ്ഞു
