കടപ്പാക്കടയിലെ പ്രമുഖ കോർപ്പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കിൽ തിരിമറി നടത്തി ഇരുപത് ലക്ഷത്തിലധികം രൂപാ അപഹരിച്ച് ജീവനക്കാരൻ പോലീസ് പിടിയിലായി. ടി സ്ഥാപനത്തിന്റെ സെയിൽസ് ഓഫീസറായിരുന്ന ഇരവിപുരം കാവൽപ്പുര കിടങ്ങനഴികം വീട്ടിൽ മുഹമ്മദ് റാഫിക്ക് (21) ആണ് പിടിയിലായത്. സ്ഥാപനത്തിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസും തിരിച്ചറിയിൽ രേഖകളുമാണ് ഇതിനായി ഉപയോഗിച്ചത്. തുടർന്ന് ലോണിന് ഫിനാസ് സ്ഥാപനത്തിന്റെ അംഗീകാരം വാങ്ങുകയായിരുന്നു. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇൻവോയ്സ് ഉപയോഗിച്ചാണ് ഇയാളും സഹപ്രവർത്തകനും ചേർന്ന് പണം തട്ടിയെടുത്തത്. ഇരുവരും കൂടി ഇരുപത് ലക്ഷത്തി പത്തൊമ്പിതി നായിരം രൂപ സ്ഥാപനത്തെ കബളിപ്പിച്ചു. സ്ഥാപനത്തിന്റെ ഇന്റേണൽ ആഡിറ്റിംഗിലാണ് പണം തട്ടിയെടുത്തത് കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയത് കേസിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. രണ്ടാമനായി ഊർജ്ജിതമായ അന്വേഷണം തുടർന്നു വരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്. ആറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ രാജ്മോഹൻ, എ.എസ്.ഐ ജലജ സി.പി.ഒ മാരായ രാജഗോപാൽ, സജീവ്, തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.