തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കു മാറ്റിവച്ചു. ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടിലെന്ന് ബിഎംഎസ് പ്രഖൃാപിച്ചിട്ടുണ്ട്. സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നത്തിയിരുന്നു. യൂണിയനുകളുടെ ആവശ്യം നൃായമെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വർധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിനുശേഷമാവും നിരക്കു വർധന ഉണ്ടാവുക.ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ്തൊഴിലാളി യൂണിയനുകൾ ഉന്നയിച്ചത് ആവശ്യം. ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്.