ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഈഡി ഓഫീസിലാണ് ഐശ്വര്യ ചോദ്യം ചെയ്യലിന് ഹാജരായത്. മുമ്പ് രണ്ട് തവണ നോട്ടീസ് ലഭിച്ചപ്പോഴും സാവകാശം തേടിയ താരം ഇത്തവണ ചോദ്യം ചെയ്യലിനായി ഹാജരാകുകയായിരുന്നു. പനാമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്നാമതും നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഐശ്വര്യ റായ് ഇഡിയുടെ ഓഫീസിലെത്താന്‍ നിര്‍ബന്ധിതയായത്. നേരത്തേ രണ്ടു തവണ നോട്ടീസ് നല്കിയപ്പോഴും താരം ഹാജരായിരുന്നില്ല. നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളിലായി പുറത്തുവന്നത്. 2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.