ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര അറവലക്കുഴിയിൽ ആടിന് തീറ്റ ശേഖരിക്കാൻ പോയ ഗൃഹനാഥൻ കാൽ വഴുതി പാറക്കുള്ളത്തിൽ വീണ് മരിച്ചു. വെളിയം പടിഞ്ഞാറ്റിൻകര, ജനതാ വായനശാലയിലെ പാർട് ടൈം ലൈബ്രേറിയൻ ചൂരക്കോട് ഹരിതാഭവനിൽ ശിവപ്രസാദ് (57) ആണ് മരിച്ചത്. ആട് കർഷകനായ ശിവപ്രസാദ് രാവിലെ പതിനൊന്നര യോടെയാണ് ആടിന് തോല് (തീറ്റ ) ശേഘരിക്കാൻ പോയത്. ഒരുമണി യായിട്ടും വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറവലക്കുഴിയിലെ ഉപേക്ഷിക്കപ്പെട്ട പാറക്വാറി യിലെ വെള്ളക്കെട്ടിൻ്റെ കരയിൽ ആടിൻ്റെ തീറ്റയും, ഇദ്ദേഹത്തിൻ്റെ ഒരു ചെരുപ്പ് കരയിലും, ഒരെണ്ണം വെള്ളക്കെട്ടിലും കിടക്കുന്നത് കണ്ട് കാൽവഴുതി വെള്ളത്തിൽ വീണതായി സംശയം തോന്നി പൂയപ്പപ്പള്ളി പോലീസിൽ അറിയിക്കുയും , പോലീസ് അറിയിച്ചതിനെത്തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സും, കൊല്ലത്ത് നിന്നും സ്കൂബാ ടീമും എത്തി നടത്തിയ തെരച്ചിലിൽ വൈകിട്ട് 5 മണിക്ക് വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂയപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രജനി.മകൾ: ഹരിത.
